www.informationvoice.wall.fm

WELCOME TO INFORMATIONVOICE

എല്ലാം കൂടെ ഒരുമിച്ച്

INFORMATIONVOICE സൈറ്റിലെ എല്ലാ പോസ്റ്റുകളും ഇപ്പോള്‍ ഇവിടെ




എങ്ങനെ Windows 7 ഇല്‍ ഒരു new user account create ചെയ്യാം..

ANGINE KUDUNGI "അങ്ങനെ അവനും കുടുങ്ങി ആ കുടുക്കില്‍ ...."

HOW MAKE A MAGIC അവനിട്ടൊരു പണി കൊടുക്കാം ....

MOBILE BASIC INFORMATIONS മൊബൈല്‍

HEALTH ( നാല്‌പത് കഴിഞ്ഞാല്‍ ആഹ്ലാദം )

WORLD HEALTH DAY TO DAY

VODAFONE ONLINE RECHARGE ,Recharge your Vodafone mobile phone onl..

IDEA ONLINE RECHARGE

How do I convert kg/m3 to g/cm3

TATA DOCOMO ONLINE RECHARGE

കമ്പ്യൂട്ടര്‍ പഠനതിനോരമുഗം ,COMPUTER EDUCATION

വ്യായാമം ഹെല്‍ത്ത്‌

യുട്യൂബ് സൂപ്പര്‍താരമാക്കിയ ഒരു അധ്യാപകന്‍

നഖങ്ങളില്‍ ചിത്രപ്പണികള്‍ FASHION

ഹെഡ്ബാന്റ് സ്റ്റൈല്‍ FASHION

വെയിലില്‍ വാടേല്ല...

കൌമാരം കാമത്തിലേക്ക് തിരിയുമ്പോള്‍

കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ഉണക്കമുന്തിരി

പച്ചക്കറിയിലെ വിഷാംശം കളയാന്‍

ഹാര്‍ട്ട് അറ്റാക്ക്: അവശ്യം അറിയേണ്ടത്‌

കേരളത്തില്‍ അബോര്‍ഷന്‍ കൂടുന്നു

how to find out if your sound card is able to record audio with S...

ORU PUTHIYA MESSENGER BEYLUXINEYUM KAVACHUVEKKUM

ഏത് വീഡിയോ വേണമെങ്കിലും ഒരു ക്ലിക്കില്‍ ഡൌണ്‍ലോഡ് ചെയ്യാം

ഫ്രീ വെബ്‌ സൈറ്റ് നിരമണം ,ഫ്രീ വെബ്‌ സൈറ്റ് ഹെല്‍പ്‌ലൈന്‍

ബ്ലോഗ് നിർമ്മാണം ഒറ്റനോട്ടത്തിൽ

HALKING

ഫേസ് ബുക്ക്‌ ഹള്‍കിംഗ്

SOUND RECORDING SOFTWER

ഓഫ് ലൈന്‍ ആയി ബ്രൌസ് ചെയ്യാം!

രണ്ടു വിത്യസ്ട ഐ ഡി ഉപയോഗിച്ചു ഗൂഗിള്‍ ടാല്കില്‍/യാഹൂ മെസ്സെഞ്ഞെര...

വെബ്സൈറ്റ് പരിചയം .

അയച്ച ഇ മെയിലില്‍ മാറ്റങ്ങള്‍ വരുത്താന്‍ ഒരവസരം

ഇ മെയില്‍ അയക്കാന്‍ അറിയില്ലേ

TO ENABLE STEREOMIX ON YOUR WINDOWS 7

MANY CAM SOFTWER

TO ENTER HOW TO KNOW CLASS ROOM

എങ്ങനെ വിന്‍ഡോസ്‌ എക്സ് പി [ windows xp ] ഫോര്‍മാറ്റ്‌ ചെയ്യാം...

പണവും യൗവ്വനവും ഹൈടെക് ലൈഫ് സ്റ്റൈലും ചേര്‍ന്ന് രൂപപ്പെടുത്തുന്ന ...

ലഹരി പുകയുന്ന ഊടുവഴികള്‍

Beyluxe Messenger Mobile

HOW FORMAT COMPUTER USING WINDOWS 7

computer format cheyyan

HOW GET ECHO IN YOUR COMPUTER

beylexil COLOR ID KITTAN

HOW DOWNLOAD teamviewer

DOUBT CLEARING AREA

HAVE YOU STRIOMIX PROBLEM IN YOUR SYSTEM

TO SEE ALL POSTS CLICK HERE

Wednesday 28 March 2012

കൌമാരം കാമത്തിലേക്ക് തിരിയുമ്പോള്‍

കൌമാരം കാമത്തിലേക്ക് തിരിയുമ്പോള്‍


രാജ്യത്ത് പതിനഞ്ച് വയസ്സിന്‌ മുന്‍പ് ലൈംഗിക ബന്ധങ്ങള്‍ ആസ്വദിക്കുന്ന പെണ്‍കുട്ടികള്‍ വര്‍ധിച്ചുവരികയാണെന്ന് കേന്ദ്ര ആരോഗ്യ വകുപ്പ് കഴിഞ്ഞ ദിവസം പുറത്തുവിട്ട സര്‍വെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ലൈംഗിക ബന്ധങ്ങള്‍ ആസ്വദിക്കുന്നവരില്‍ ആണ്‍കുട്ടികളേക്കാള്‍ മുന്നില്‍ പെണ്‍കുട്ടികളാണെന്നാണ് സര്‍വെ പറയുന്നത്. അത്ഭുതകരം തന്നെ! ഇത് ആദ്യമായാണ് പെണ്‍കുട്ടികളെ സംബന്ധിച്ച് ഇത്തരമൊരു റിപ്പോര്‍ട്ട് വരുന്നത്. സംസ്കാരവും മതാചാരങ്ങളും കൃത്യമായി കൊണ്ടുനടക്കുന്ന നമ്മുടെ സമൂഹത്തിലെ പെണ്‍കുഞ്ഞുങ്ങളെ ആരാണ് ചെറുപ്പത്തില്‍ തന്നെ ലൈംഗികസുഖം ആസ്വദിക്കാന്‍ പഠിപ്പിച്ചത്.

വിവാഹപൂര്‍വ്വ ലൈംഗിക ബന്ധങ്ങള്‍ ആണ്‍കുട്ടികളില്‍ അസാധാരണമല്ലെന്ന്‌ സ്ഥാപിയ്ക്കുന്ന നിരവധി സര്‍വെ റിപ്പോര്‍ട്ടുകള്‍ നമ്മള്‍ വായിച്ച് തള്ളിയതാണ്. എന്നാല്‍, പെണ്‍കുട്ടികളെ കുറിച്ച് ഇത്തരമൊരു റിപ്പോര്‍ട്ട് വന്നത് ഏറെ ചര്‍ച്ച ചെയ്യേണ്ടിയിരിക്കുന്നു. പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പ് ലൈംഗിക വേഴ്ചകള്‍ ഉണ്‌ടായിട്ടുണ്‌ടെന്ന്‌ സര്‍വ്വേയില്‍ പങ്കെടുത്ത പതിനഞ്ച് ശതമാനം യുവാക്കളും നാലു ശതമാനം യുവതികളും തുറന്നുസമ്മതിച്ചു. ഇതില്‍ 24 ശതമാനം പെണ്‍കുട്ടികള്‍ക്കും ആദ്യമായി ലൈംഗികാനുഭവം ഉണ്‌ടായത്‌ 15 വയസ്സിന്‌ മുന്‍പാണെന്നത് ഞെട്ടിപ്പിയ്ക്കുന്ന വസ്തുതയാണ്. 

എന്നാല്‍, ഇതെല്ലാം നടക്കുന്നത് നഗരങ്ങളിലാണെന്ന് ചിന്തിച്ചവര്‍ക്ക് തെറ്റി; ഭൂരിഭാഗവും ഗ്രാമങ്ങളിലുള്ള പെണ്‍കുട്ടികളാണ് ലൈംഗികതയിലേക്ക് വലിച്ചിഴക്കപ്പെടുന്നത്. പ്രായപൂര്‍ത്തിയാകുന്നതിന് മുന്‍പ്‌ ഗ്രാമങ്ങളില്‍ ആറ്‌ ശതമാനം പേര്‍ ആദ്യമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുമ്പോള്‍ നഗരങ്ങളില്‍ ഇത്‌ ഒരു ശതമാനം മാത്രമാണത്രെ‌. 

അതെ, നമ്മുടെ പെണ്‍കുട്ടികള്‍ തെറ്റുകാരായി മാറിക്കൊണ്ടിരിക്കുകയാണ്. ചതിക്കുഴികള്‍ക്ക് മുകളിലൂടെയാണ് നമ്മുടെ പെണ്‍കുട്ടികള്‍ സഞ്ചരിക്കുന്നത്‍. സ്നേഹവും സംരക്ഷണവും നല്‍കുന്നവര്‍ തന്നെ അവരുടെ വേണ്ടപ്പെട്ടതെല്ലാം തട്ടിയെടുക്കുന്നു. അവരുടെ ദുഃഖങ്ങള്‍ അറിയുന്നില്ല. തേങ്ങലുകള്‍ കേള്‍ക്കുന്നില്ല. എവിടെയാണ് ഭാരത പെണ്‍സമൂഹത്തിന് പിഴയ്ക്കുന്നത്?

ഭാരതത്തിലെ കണക്ക് പോകട്ടെ, സംസ്കാര സമ്പന്നവും ആത്മാഭിമാനവും എന്നും കാത്തുസൂക്ഷിക്കുന്ന കാത്തുസൂക്ഷിച്ചിട്ടുള്ള മലയാളികളുടെ സ്ഥിതി എന്താണ്? കേരളത്തിലെ മനോരോഗവിദഗ്ധരോട് ചോദിച്ചാല്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളായിരിക്കും പുറത്തുവരിക. ഇത്തരക്കാര്‍ക്ക് സമീപം ചികിത്സ തേടിയെത്തുന്നവരില്‍ അധികവും കൗമാരക്കാരികളാണത്രെ. ലൈംഗിക ചൂഷണവും മൊബൈല്‍ പ്രണയവും അവരെ ചീത്തയാക്കിയിരിക്കുന്നു.

പലവിധ ശാരീരിക, മാനസിക പ്രശ്‌നങ്ങളാല്‍ ചികിത്സ തേടിയെത്തുന്ന കുട്ടികളില്‍ ഭൂരിഭാഗവും ലൈംഗിക ചൂഷണത്തിന് ഇരയായിട്ടുണ്ടാകും. പണ്ട് കാലങ്ങളിലും ഇതെല്ലാം ഉണ്ടായിരുന്നില്ലേ എന്ന് ചോദിക്കുന്നവരും ഉണ്ടാകാം. എന്നാല്‍, പണ്ട് കാലങ്ങളില്‍ ഇടുങ്ങിയ, പുറം ലോകമറിയാത്ത ഇടപെടലുകളായിരുന്നു. ഇന്നത്തെ സ്ഥിതി അങ്ങനെയല്ല. ആണ്‍-പെണ്‍ ഇടപെടലുകള്‍ക്ക് വാതിലുകള്‍ തുറന്നിട്ടിരിക്കയാണ്. ആരോഗ്യകരമായ ഇടപെടലുകള്‍ നല്ലത് തന്നെ, പക്ഷേ, ഇവയില്‍ മിക്കതും ദുരന്തങ്ങളിലാണ് ചെന്നെത്തുന്നത്. ഇത്തരം സൌഹൃദങ്ങളെ കൂട്ടുപിടിച്ച് നടക്കുന്ന കൂത്താട്ടങ്ങളുടെ നാറുന്ന കഥകളെ നമുക്ക് നിരത്താനുള്ളൂ. 

അച്ഛന്റെ ലാളനയില്‍ അശ്ലീലം, സഹോദരന്റെ നോട്ടത്തില്‍ അശ്ലീലം, മകളെ കുറിച്ചുള്ള അമ്മയുടെ ചിന്തകള്‍ മൊത്തം ചീത്ത, അക്ഷരം പഠിക്കാനെത്തുന്ന ഗുരു പറയുന്നതും പ്രവര്‍ത്തിക്കുന്നതും തെറ്റ്. ഇതിനിടയ്ക്ക് അവള്‍ ലൈംഗികത ആസ്വദിച്ചില്ലെങ്കിലേ, അത്ഭുതമുള്ളൂ. പതിനഞ്ച് വയസ്സിനിടയില്‍ ഇവരുടെയൊക്കെ പിടിയില്‍ നിന്ന് രക്ഷപ്പെട്ടാല്‍ അതൊരത്ഭുതം തന്നെയെന്ന് പറയേണ്ടി വരും!

കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ഉണക്കമുന്തിരി

കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ഉണക്കമുന്തിരി 








ജീവകങ്ങള്‍, ധാതുക്കള്‍, ആന്റി ഓക്‌സിഡന്റുകള്‍ എന്നിവ ഉണക്കമുന്തിരിയില്‍ ധാരാളമുണ്ട്. ബി കോംപ്ലക്‌സ് വിറ്റാമിനുകളും ഇതിലുണ്ട്. രക്തസമ്മര്‍ദ്ദം, കൊളസ്‌ട്രോള്‍, മലബന്ധം, ശരീരഭാരം എന്നിവ കുറയ്ക്കാന്‍ ഉണക്കമുന്തിരി നല്ലതാണ്. 

ഊര്‍ജ്ജത്തിന്റെ കലവറയാണ് ഈന്തപ്പഴം. അന്നജത്തിനു പുറമെ വിറ്റാമിനുകള്‍, ധാതു ലവണങ്ങള്‍, ആന്റി ഓക്‌സിഡന്റുകള്‍ എന്നിവ ഈന്തപ്പഴത്തില്‍ അടങ്ങിയിട്ടുണ്ട്. ഇതിലുള്ള ധാരുകള്‍ രക്തത്തിലെ കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. ഈന്തപ്പഴം വേഗത്തില്‍ ദഹിക്കുന്നതിനാല്‍ ഇതിലുള്ള പോഷകാംശങ്ങള്‍ ശരീരത്തിന് എളുപ്പം ലഭ്യമാകുകയും ചെയ്യും .

കശുവണ്ടിപ്പരിപ്പില്‍ ആന്റി ഓക്‌സിഡന്റുകള്‍ ധാരാളമുണ്ട്. മാംഗനീസ്, പൊട്ടാസ്യം, അയേണ്‍, സിങ്ക് തുടങ്ങിയ ധാതുക്കളും ഇതിലുണ്ട്. കാന്‍സര്‍ രോഗമുള്ള കോശങ്ങളെ ചെറുക്കുന്ന ഫൈറ്റോ 


കെമിക്കലുകളും കശുവണ്ടിപരിപ്പിലുണ്ട്






www.informationvoice.wall.fm

പച്ചക്കറിയിലെ വിഷാംശം കളയാന്‍

പച്ചക്കറിയിലെ വിഷാംശം കളയാന്‍





പച്ചക്കറികളിലെ കീടനാശിനി കളയാനുള്ള എളുപ്പമാര്‍ഗങ്ങള്‍...



പച്ചക്കറികളും പഴങ്ങളും പൈപ്പ് വെള്ളത്തില്‍ നന്നായി ഉരച്ച് കഴുകുക. തൊലിയുടെ മുകളില്‍ പറ്റിപ്പിടിച്ചിരിക്കുന്ന കീടനാശിനിയുടെ അംശങ്ങള്‍ കളയാന്‍ ഇതുപകരിക്കും.

കാബേജ് പാകം ചെയ്യുന്നതിനു മുമ്പ്, പുറത്തുള്ള മൂന്ന് ഇതളെങ്കിലും അടര്‍ത്തി മാറ്റുക. അതിനുശേഷം ഉപ്പുവെള്ളത്തില്‍ നന്നായി കഴുകിയെടുത്ത് ഉപയോഗിക്കാം.

പാവയ്ക്കയുടെ മുള്ളുകള്‍ക്കിടയില്‍ രാസവസ്തുക്കള്‍ പറ്റിപ്പിടിക്കാനിടയുണ്ട്. പൈപ്പ് വെള്ളത്തില്‍, സോഫ്റ്റ് ബ്രഷുകൊണ്ട് ഉരച്ചു കഴുകിയാല്‍ അഴുക്കെല്ലാം നീങ്ങും.

പുറത്തുനിന്നും വരുന്ന തക്കാളി, ആപ്പിള്‍ തുടങ്ങിയവ പെട്ടെന്ന് കേടാവാതിരിക്കാന്‍ വാക്‌സ് പുരട്ടാറുണ്ട്. ഇവ ഉപയോഗിക്കുന്നതിനു മുമ്പ് നന്നായി വൃത്തിയാക്കിയാലേ ഈ വാക്‌സ് കോട്ടിങ്ങ് പോവൂ. ഇത് കളയാന്‍ ഉപ്പും നാരങ്ങാനീരും ചേര്‍ത്ത ചെറു ചൂടുവെള്ളത്തില്‍ മുക്കിവയ്ക്കുക.

കട്ടിയേറിയ തൊലിയുള്ള പച്ചക്കറികള്‍, തൊലി കളഞ്ഞതിനുശേഷം മാത്രം ഉപയോഗിക്കുന്നതാണ് നല്ലത്.

പച്ചക്കറികളും പഴങ്ങളും ഒരു മണിക്കൂര്‍ പച്ചവെള്ളത്തില്‍ ഇട്ടുവയ്ക്കുക. അതിനുശേഷം ചൂടുവെള്ളത്തില്‍ ഒന്നു മുക്കിയെടുത്താലും മതി.

പച്ചക്കറികളും പഴങ്ങളും ഉപയോഗിക്കുന്നതിനു മുമ്പ് ഉപ്പിട്ട ചെറുചൂടുവെള്ളത്തില്‍ അര മണിക്കൂര്‍ വെയ്ക്കുക. നന്നായി വൃത്തിയാകും.

പച്ചക്കറികള്‍ പുളിവെള്ളത്തില്‍ അര മണിക്കൂര്‍ വെച്ചതിനുശേഷം നല്ല വെള്ളത്തില്‍ കഴുകിയെടുക്കുക.

ധാന്യങ്ങള്‍ ഒന്ന് ആവി കയറ്റിയശേഷം മാത്രം ഉപയോഗിക്കുക.

അര ലിറ്റര്‍ വെള്ളത്തില്‍ അല്പം ബേക്കിങ് സോഡ ചേര്‍ത്ത്, അതില്‍ പച്ചക്കറികള്‍ പത്ത് മിനിട്ട് മുക്കിവെയ്ക്കുക. പിന്നീട്, ഇവ പച്ചവെള്ളത്തില്‍ നന്നായി കഴുകിയതിനുശേഷം ഉപയോഗിക്കാം.

തക്കാളിയില്‍ പ്രയോഗിക്കുന്ന കീടനാശിനികളുടെ അംശങ്ങള്‍ ഞെട്ടില്‍ ഊറി നില്‍ക്കുന്നു. ഞെട്ടിന്റെ ഭാഗം എടുത്തുകളഞ്ഞുവേണം തക്കാളി ഉപയോഗിക്കാന്‍.

കറിവേപ്പിലയിലും ധാരാളമായി കീടനാശിനികള്‍ തളിക്കുന്നുണ്ട്. ഇവ ഇളംചൂടുവെള്ളത്തില്‍ കഴുകിയെടുക്കണം. മിക്ക രാസവസ്തുക്കളും ചെറുചൂടുതട്ടിയാല്‍ നീങ്ങുന്നവയാണ്.

കീടനാശിനിയില്‍ നിന്നും രക്ഷനേടാന്‍ സ്വന്തമായൊരു കൊച്ചു അടുക്കളത്തോട്ടം ഉണ്ടാക്കുകയാണ് മികച്ച പോംവഴി. ഏറ്റവും കുറഞ്ഞത് കറിവേപ്പില, പച്ചമുളക്, ഇഞ്ചി, മല്ലിയില ഇവയെങ്കിലും നട്ടുവളര്‍ത്താമല്ലോ.

ഹാര്‍ട്ട് അറ്റാക്ക്: അവശ്യം അറിയേണ്ടത്‌

ഹാര്‍ട്ട് അറ്റാക്ക്: അവശ്യം അറിയേണ്ടത്‌ 



ഹാര്‍ട്ട് അറ്റാക്കിന് മുന്‍പും പിന്‍പും വേണ്ട മുന്‍കരുതല്‍, അറ്റാക്ക് ഉണ്ടായവരും ശസ്ത്രക്രിയ ചെയ്തവരും ്രശദ്ധിേക്കണ്ട കാര്യങ്ങള്‍ േഡാ.ബി.പത്മകുമാര്‍ (അഡീഷണല്‍ പ്രൊഫസര്‍, മെഡിക്കല്‍ േകാേളജ്, ആലപ്പുഴ) നിര്‍ദേശിക്കുന്നു...


ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഹൃദ്രോഗികളുള്ള സംസ്ഥാനം കേരളമാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഇതിന് പ്രധാന കാരണം ഉയരുന്ന പ്രമേഹനിരക്ക്, കൂടുന്ന പുകയില-മദ്യപാനശീലങ്ങള്‍ തുടങ്ങിയവയാണ്. ഹൃദ്രോഗം ബാധിക്കുന്ന പ്രായവും കുറഞ്ഞുവരികയാണ്. 30-40 വയസ്സിലേ ഹൃദയത്തിന് തകരാറുകള്‍ വരുന്നത് സാധാരണമായിരിക്കുന്നു.

ഹൃദയാഘാതത്തെത്തുടര്‍ന്ന് ജീവിതത്തിന്റെ വസന്തകാലം അസ്തമിച്ചുവെന്ന് കരുതുന്നവരുണ്ട്. ഹാര്‍ട്ട് അറ്റക്കിന്റെ ആഘാതത്തില്‍നിന്ന് മോചിതരാകന്‍ കഴിയാത്തവരാണവര്‍. എന്നാല്‍, ഹാര്‍ട്ട് അറ്റാക്കിനുശേഷമോ, ആന്‍ജിയോപ്ലാസ്റ്റിയും ബൈപാസ് ശസ്ത്രക്രിയയും കഴിഞ്ഞെന്നു കരുതിയോ ജീവിതാഘോഷങ്ങള്‍ അവസാനിക്കുന്നില്ല. മറിച്ച് ജീവിതശൈലിയില്‍ ചില ചിട്ടകള്‍ പാലിച്ചാല്‍, അല്പം കരുതലെടുത്താല്‍ ജീവിതം ആവോളം ആസ്വദിക്കാം.

എന്താണ് ഹാര്‍ട്ട് അറ്റാക്ക്?

ഹൃദയത്തിന് സുഗമമായി പ്രവര്‍ത്തിക്കണമെങ്കില്‍ ഹൃദയപേശികളിലേക്ക് രക്തം തടസ്സമൊന്നുമില്ലാതെ ഒഴുകിയെത്തണം. കൊറോണറി ധമനികളിലൂടെയാണ് രക്തം ഹൃദയപേശികളിലെത്തിച്ചേരുന്നത്. കൊറോണറി ധമനികളുടെ ഉള്‍ഭിത്തിയില്‍ കൊളസ്‌ട്രോളും രക്താണുക്കളും മറ്റും അടിഞ്ഞുകൂടി രക്തപ്രവാഹത്തിന് തടസ്സമുണ്ടാകുമ്പോള്‍ ഹൃദയപേശികള്‍ക്ക് ആവശ്യത്തിന് രക്തം കിട്ടാതെ വരും. തുടര്‍ന്ന് ഹൃദയകോശങ്ങളും പേശികളും നിര്‍ജീവമായി പ്രവര്‍ത്തനരഹിതമാകുന്നു. ഇതാണ് ഹാര്‍ട്ട് അറ്റാക്ക് അഥവാ മയോകാര്‍ഡിയല്‍ ഇന്‍ഫാര്‍ക്ഷന്‍.

അറ്റാക്കിന്റെ പ്രധാന ലക്ഷണങ്ങള്‍?

നെഞ്ചുവേദനതന്നെയാണ് ഹൃദയാഘാതത്തിന്റെ സുപ്രധാന ലക്ഷണം. നെഞ്ചിന്റെ മധ്യഭാഗത്തായി അനുഭവപ്പെടുന്ന വേദന തോളിലേക്കും ഇരുകൈകളിലേക്കും കഴുത്തിലേക്കും താടിയിലേക്കും പുറംഭാഗത്തേക്കും വയറിന്റെ മുകള്‍ഭാഗത്തേക്കുമെല്ലാം പടരാനിടയുണ്ട്. നെഞ്ചിനുമേല്‍ ഭാരം കയറ്റിവെച്ചതുപോലയോ, പുകച്ചില്‍ പോലെയോ, നെഞ്ചിനെ വരിഞ്ഞുമുറുക്കുന്നതുപോലെയോ ഒക്കെ വേദന അനുഭവപ്പെട്ടുവെന്നുവരാം. നെഞ്ചുവേദനയോടൊപ്പം അമിതമായി ശരീരം വിയര്‍ക്കാനിടയുണ്ട്. നെഞ്ചിടിപ്പും ശ്വാസംമുട്ടലും അനുഭവപ്പെട്ടുവെന്നുംവരാം. ഹാര്‍ട്ട് അറ്റാക്കുണ്ടായാല്‍ അമ്പത് ശതമാനം പേരിലും നെഞ്ചുവേദനയോടൊപ്പം ഛര്‍ദിയും അനുഭവപ്പെടാം.

വേദനയില്ലാതെയും ഹാര്‍ട്ട് അറ്റാക്ക് വരുമോ?

നെഞ്ചുവേദനയില്ലാതെയും ഹാര്‍ട്ട് അറ്റാക്ക് ഉണ്ടാകാം. ഇതിനെ സൈലന്റ് അറ്റാക്ക് എന്നാണ് വിളിക്കുന്നത്. പ്രമേഹരോഗികളിലും ഹൈപ്പര്‍ ടെന്‍ഷനുള്ളവരിലും മുതിര്‍ന്നവരിലും സ്ത്രീകളിലുമാണ് പ്രത്യേകിച്ചും വേദനയില്ലാത്ത ഹാര്‍ട്ട് അറ്റാക്ക് ഉണ്ടാകുന്നത്. ഏകദേശം 35 ശതമാനത്തോളം പ്രമേഹരോഗികള്‍ക്കും ഹാര്‍ട്ട് അറ്റാക്കിനെ തുടര്‍ന്ന് നെഞ്ചുവേദന ഉണ്ടാകാറില്ല. സ്വയം നിയന്ത്രിത നാഡീവ്യൂഹത്തെ ബാധിക്കുന്ന ന്യൂറോപ്പതിയാണ് വേദനരഹിതമായ ഹൃദയാഘാതത്തിന് കാരണം.

സൈലന്റ് അറ്റാക്ക് ഒരനുഗ്രഹമല്ല. മറിച്ച് ഹാര്‍ട്ട് അറ്റാക്കുണ്ടായ വ്യക്തിക്ക് ഉടന്‍തന്നെ വൈദ്യസഹായം തേടാന്‍ തടസ്സമാവുകയാണ് ചെയ്യുന്നത്. പലപ്പോഴും ഹാര്‍ട്ട് അറ്റാക്കിനെത്തുടര്‍ന്നുണ്ടാകുന്ന ശ്വാസംമുട്ടലും നെഞ്ചിടിപ്പുമായിട്ടായിരിക്കും പലരും ആസ്പത്രിയിലെത്തുന്നത്. അല്ലെങ്കില്‍ പിന്നീടേതെങ്കിലുമൊരവസരത്തില്‍ യാദൃച്ഛികമായി നടത്തുന്ന ഇ.സി.ജി. പരിശോധനയിലായിരിക്കും ഹാര്‍ട്ട് അറ്റാക്കുണ്ടായതായി വെളിപ്പെടുന്നത്.

നെഞ്ചുവേദനയുമായി എത്തുന്ന ആള്‍ക്ക് നല്‍കുന്ന പരിശോധനകള്‍?

ഇ.സി.ജി. പരിശോധനയാണ് ആദ്യം നടത്തുന്നത്. ഹൃദ്രോഗത്തെത്തുടര്‍ന്ന് ഹൃദയപേശികളിലുണ്ടാകുന്ന ഇലക്ട്രിക് വ്യതിയാനങ്ങളെ കണ്ടെത്തുകയാണ് ഇ.സി.ജി. ചെയ്യുന്നത്. എന്നാല്‍, ഹൃദയാഘാതമുണ്ടായാല്‍ എല്ലാവരിലും ഇ.സി.ജി. മാറ്റങ്ങള്‍ ഉണ്ടാകണമെന്നില്ല. രക്തസാമ്പിളുകള്‍ ശേഖരിച്ച് ടോപ്പോണി, ക്രിയാറ്റിന്‍ കൈനേസ് തുടങ്ങിയ ഘടകങ്ങളുടെ നില പരിശോധിക്കാറുണ്ട്. ഹൃദയാഘാതത്തത്തുടര്‍ന്ന് ഇവയുടെ അളവ് ഉയരാറുണ്ട്.

ഹൃദയധമനികളില്‍ ബ്ലോക്കുണ്ടോ എന്ന് മനസ്സിലാക്കുന്നതിനായി നടത്തുന്ന പരിശോധനയാണ് ആന്‍ജിയോഗ്രാഫി. ഹൃദയധമനികളില്‍ അയഡിന്‍ കലര്‍ന്ന ഡൈ കുത്തിവെച്ച് നടത്തുന്ന പരിശോധനയാണിത്. കൂടാതെ ആധുനിക സൗകര്യങ്ങള്‍ ലഭ്യമായ കേന്ദ്രങ്ങളില്‍ താലിയം സ്‌കാന്‍ ടെസ്റ്റ്, മള്‍ട്ടി സ്ലൈഡ്-എം.ആര്‍ ആന്‍ജിയോഗ്രാം പോലെയുള്ള പരിശോധനകളും ലഭ്യമാണ്.

എന്താണ് ആന്‍ജിയോപ്ലാസ്റ്റി?

ഹൃദയധമനികളിലെ തടസ്സം നീക്കി രക്തപ്രവാഹം സുഗമമാക്കാനുള്ള ചികിത്സാ മാര്‍ഗമാണ് ആന്‍ജിയോപ്ലാസ്റ്റി. രക്തധമനികളുടെ 70 ശതമാനത്തിലധികം തടസ്സമുണ്ടെന്ന് ആന്‍ജിയോഗ്രാഫി പരിശോധനയിലൂടെ കണ്ടെത്തുമ്പോഴാണ് ആന്‍ജിയോപ്ലാസ്റ്റി നിര്‍ദേശിക്കാറുള്ളത്. എന്നാല്‍, വിവിധ ധമനികളില്‍ നിരവധി ബ്ലോക്കുകള്‍ കാണപ്പെടുകയാണെങ്കില്‍ ബൈപ്പാസ് ശസ്ത്രക്രിയതന്നെ വേണ്ടിവരും.
സാധാരണ ഗതിയില്‍ ഒരു മണിക്കൂര്‍കൊണ്ട് പൂര്‍ത്തിയാകുന്ന ഒരു ചികിത്സാ രീതിയാണ് ആന്‍ജിയോപ്ലാസ്റ്റി. ആന്‍ജിയോഗ്രാഫി പരിശോധനയിലൂടെ ഹൃദയധമനികളിലെ തടസ്സം കൃത്യമായി കണ്ടെത്തിയതിനുശേഷമാണ് ആന്‍ജിയോപ്ലാസ്റ്റി ചെയ്യുന്നത്. കത്തീറ്റര്‍ ഉപയോഗിച്ച് തടസ്സമുള്ള ഭാഗത്തിലൂടെ ഒരു ഗൈഡ് വയര്‍ കടത്തിവിടുന്നു. ഈ ഗൈഡ് വയറിലൂടെ ഒരു നേര്‍ത്ത ബലൂണ്‍ കടത്തി, തടസ്സമുള്ള ഭാഗത്ത് കൃത്യമായി എത്തിയശേഷം ബലൂണ്‍ പതുക്കെ വീര്‍പ്പിക്കുന്നു. ബലൂണ്‍ വികസിച്ചുവരുമ്പോള്‍ ധമനിയുടെ ഉള്‍വ്യാസവും വര്‍ധിക്കുന്നു. ചുരുങ്ങിയ ധമനി വികസിച്ച് രക്തപ്രവാഹം പുനഃസ്ഥാപിച്ചശേഷം രക്തധമനികള്‍ വീണ്ടും അടഞ്ഞുപോകാതിരിക്കാനായി കൊറോണറി സ്റ്റെന്റുകള്‍ എന്ന ലോഹഘടകങ്ങളും സ്ഥാപിക്കാറുണ്ട്.

ബൈപ്പാസ് സര്‍ജറി എപ്പോഴാണ് ചെയ്യുന്നത്?

കൂടുതല്‍ രക്തധമനികളില്‍ ബ്ലോക്ക് ഉള്ളപ്പോഴും 70 ശതമാനത്തിലേറെ ബ്ലോക്കുള്ളപ്പോഴും മാത്രമേ ബൈപ്പാസ് സര്‍ജറി നിര്‍ദേശിക്കാറുള്ളൂ. ഒരു ധമനിയില്‍ മാത്രമാണ് തടസ്സമുള്ളതെങ്കില്‍ ആന്‍ജിയോപ്ലാസ്റ്റിയാണ് പരിഗണിക്കാറുള്ളത്.

ധമനികളുടെ വ്യാസം കുറയുമ്പോള്‍ രക്തപ്രവാഹത്തിനുണ്ടാകുന്ന തടസ്സം പരിഹരിക്കാനായി പുതിയൊരു രക്തക്കുഴല്‍ തുന്നിപ്പിടിപ്പിച്ചുകൊടുക്കുകയാണ് ബൈപ്പാസ് സര്‍ജറിയില്‍ ചെയ്യുന്നത്. ശരീരത്തില്‍നിന്നുതന്നെ എടുക്കുന്ന രക്തക്കുഴലുകളാണ് ശസ്ത്രക്രിയയ്ക്ക് ഗ്രാഫ്റ്റായി ഉപയോഗിക്കുന്നത്. ബ്ലോക്കിന്റെ അപ്പുറത്തും ഇപ്പുറത്തുമായി പുതിയ രക്തക്കുഴല്‍ തുന്നിപ്പിടിപ്പിക്കുന്നതോടെ രക്തം പുതിയ ബൈപ്പാസിലൂടെ സുഗമമായി ഒഴുകാന്‍ തുടങ്ങും.

ഹൃദയാഘാതമുണ്ടായാല്‍ എന്തൊക്കെ ശ്രദ്ധിക്കണം?

ഹൃദയാഘാതമുണ്ടായാല്‍ തുടര്‍ന്നുള്ള ജീവിതത്തില്‍ ചില മുന്‍കരുതലുകള്‍ എടുക്കേണ്ടതുണ്ട്. ഭക്ഷണത്തിലും വ്യായാമത്തിലും ചില ക്രമീകരണങ്ങള്‍ ഉണ്ടാക്കണം. രക്തത്തിലെ കൊളസ്‌ട്രോള്‍ നിയന്ത്രിക്കേണ്ടതുണ്ട്. അതുകൊണ്ട് പൊരിച്ചതും വറുത്തതുമായ ആഹാരസാധനങ്ങള്‍ ഒഴിവാക്കണം. പ്രമേഹമുള്ളവര്‍ പഞ്ചസാരയുടെ ഉപയോഗം നിന്ത്രിക്കണം. രക്തസമ്മര്‍ദം നിയന്ത്രിക്കാനായി ഉപ്പിലിട്ടത്, പപ്പടം തുടങ്ങിയവ ഒഴിവാക്കണം. ഡോക്ടറുടെ നിര്‍ദേശപ്രകാരം ക്രമമായി വ്യായാമത്തിലേര്‍പ്പെടണം. പുകവലി, മദ്യാപാനം തുടങ്ങിയവ പൂര്‍ണമായി ഒഴിവാക്കണം. മാനസിക പിരിമുറുക്കം കുറയ്ക്കാനായി യോഗ, ധ്യാനം തുടങ്ങിയവ പരിശീലിക്കുന്നത് നന്നായിരിക്കും. ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്ന മരുന്നുകള്‍ കൃത്യമായി കഴിക്കണം. തുടര്‍പരിശോധനകളും മുടങ്ങാതെ നടത്തണം.

എന്തൊക്കെ മരുന്നുകളാണ് മുടങ്ങാതെ കഴിക്കേണ്ടത്?

രക്തം കട്ടപിടിക്കാതിരിക്കാന്‍ സഹായിക്കുന്ന മരുന്നുകളാണ് പ്രധാനം. ആസ്പിരിന്‍, ക്ലോപിഡോഗ്രല്‍ വിഭാഗത്തില്‍പ്പെട്ട മരുന്നുകളാണ് ഇതിനായി ഉപയോഗിക്കുന്നത്. രക്തത്തിലെ പ്ലേറ്റ്‌ലറ്റുകള്‍ ഒത്തുചേര്‍ന്ന് രക്തം കട്ടപിടിക്കുന്ന പ്രക്രിയയെ ആസ്പിരിന്‍ ഗുളികകള്‍ തടയുന്നു. പ്രതിദിനം 15 മുതല്‍ 150 വരെ മില്ലിഗ്രാം ആസ്പിരിന്‍ ഗുളികകളാണ് കഴിക്കേണ്ടത്. വയറെരിച്ചിലും ഉദരരക്തസ്രാവവുമാണ് ആസ്പിരിന്റെ പ്രധാന പാര്‍ശ്വഫലം. അതുകൊണ്ട് ഭക്ഷണത്തിനുശേഷം മാത്രമേ മരുന്ന് കഴിക്കാവൂ. ആസ്പിരിനെ അപേക്ഷിച്ച് വിലയേറിയ മരുന്നാണ് ക്ലോപിഡോഗ്രല്‍. ആസ്പിരിനും ക്ലോപിഡോഗ്രലും ചേര്‍ത്തു തയ്യാറാക്കിയ മരുന്നുകളും വിപണിയില്‍ ലഭ്യമാണ്. ഹൃദയശസ്ത്രക്രിയാനന്തരം ആസ്പിരിന്‍ ഗുളികകള്‍ ആജീവനാന്തം കഴിക്കേണ്ടിവരും.

കൊളസ്‌ട്രോള്‍ കുറയ്ക്കുന്ന സ്റ്റാറ്റിന്‍ മരുന്നുകളും നിര്‍ദേശിക്കാറുണ്ട്. ധമനികളില്‍ കോളസ്‌ട്രോള്‍ അടിഞ്ഞുകൂടി ബ്ലോക്കുണ്ടാകാതിരിക്കാന്‍ ഇവ സഹായിക്കുന്നു. രാത്രിയിലാണ് സ്റ്റാറ്റിന്‍ മരുന്നുകള്‍ ഏറ്റവും നന്നായി പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ട് രാത്രികാലങ്ങളിലാണ് ആഹാരത്തിനുശേഷം സ്റ്റാറ്റിന്‍ കഴിക്കേണ്ടത്.

ഇവ കൂടാതെ രക്തസമ്മര്‍ദം നിയ ന്ത്രിക്കാനുള്ള മരുന്നുകള്‍, പ്രമേഹമുണ്ടെങ്കില്‍ പ്രമേഹ നിയന്ത്രണത്തിനുള്ള മരുന്നുകള്‍, ഹൃദയമിടിപ്പ് വര്‍ധിക്കാതിരിക്കാന്‍ സഹായിക്കുന്ന മരുന്നുകള്‍, ഹൃദയത്തിന്റെ പമ്പിങ് ക്ഷമത മെച്ചപ്പെടുത്തുന്ന മരുന്നുകള്‍ തുടങ്ങിയവയും നല്‍കാറുണ്ട്.

തുടര്‍പരിശോധനകള്‍ എന്തൊക്കെ?

സര്‍ജറിക്കുശേഷം മൂന്നു മാസത്തിലൊരിക്കല്‍ ഡോക്ടറെ കണ്ട് രക്തസമ്മര്‍ദം, രക്തത്തിലെ കൊളസ്‌ട്രോളിന്റെ നില, രക്തത്തിലെ ഷുഗറിന്റെ നില, ഹൃദയാരോഗ്യത്തിന്റെ സ്ഥിതി തുടങ്ങിയവ മനസ്സിലാക്കണം. സ്റ്റാറ്റിന്‍ ഉപയോഗിക്കുന്നവര്‍ ലിവര്‍ എന്‍സൈമുകളായ എസ്.ജി.ഒ.ടി., എസ്.ജി.പി.ടി. തുടങ്ങിയ പരിശോധിച്ച് കരളിന്റെ പ്രവര്‍ത്തനം വിലയിരുത്തണം. വര്‍ഷത്തിലൊരിക്കലെങ്കിലും ടി.എം.ടി. ടെസ്റ്റ് നടത്തി ഹൃദയത്തിന്റെ പ്രവര്‍ത്തനക്ഷമതയും വിലയിരുത്തേണ്ടതുണ്ട്. 

ഭക്ഷണത്തില്‍ ശ്രദ്ധിക്കേണ്ടത്?

ഹൃദയശസ്ത്രക്രിയയ്ക്കുശേഷം കര്‍ശനമായ ഭക്ഷണനിയന്ത്രണത്തിന്റെ ആവശ്യമൊന്നുമില്ല. എന്നാലും കൊളസ്‌ട്രോള്‍ ഉയര്‍ത്തുമെന്നതിനാല്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണസാധനങ്ങള്‍ ഒഴിവാക്കണം. കൊഴുപ്പ് അധികമായി അടങ്ങിയിട്ടുള്ള പോത്തിറച്ചി, പന്നിയിറച്ചി, ആട്ടിറച്ചി ഇവ പൂര്‍ണമായും ഒഴിവാക്കണം. കോഴി, താറാവ് തുടങ്ങിയവയുടെ തൊലി നീക്കി കറിവെച്ച് കഴിക്കാം. മത്തി, അയല തുടങ്ങിയ മത്സ്യങ്ങളില്‍ രക്തധമനികള്‍ക്ക് സംരക്ഷണം നല്‍കുന്ന ഒമേഗ 3 ഫാറ്റി ആസിഡുകള്‍ ധാരാളമായി അടങ്ങിയിട്ടുള്ളതുകൊണ്ട് അവ ആഹാരത്തില്‍ ഉള്‍പ്പെടുത്തണം.

ഇലക്കറികള്‍, പഴവര്‍ഗങ്ങള്‍, പച്ച ക്കറികള്‍ തുടങ്ങിയവ ധാരാളമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. കാരണം ഇവയിലടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകള്‍ രക്തക്കുഴലിന്റെ ആരോഗ്യത്തെ സംരക്ഷിക്കുന്നുണ്ട്. ഇവയിലെ നാരുകള്‍ കൊഴുപ്പിന്റെയും പഞ്ചസാരയുടെയും ആഗിരണത്തെ നിയന്ത്രിക്കുന്നുണ്ട്. ഒരു ഗ്ലാസ് പാല്‍ ദിവസവും പാടനീക്കി കുടിക്കുന്നതുകൊണ്ട് തെറ്റില്ല. ജങ്ക് ഫുഡുകളും ടിന്നിലടച്ചുവരുന്ന ഭക്ഷണസാധനങ്ങളും കൃത്രിമ ശീതളപാനീയങ്ങളും ഒഴിവാക്കണം.

വ്യായാമം നിര്‍ബന്ധമാണോ?

കൃത്യമായി ചെയ്യുന്ന വ്യായാമം ഹൃദയാരോഗ്യത്തിന് നല്ലതാണ്. ശസ്ത്രക്രിയയ്ക്കുശേഷം ആദ്യത്തെ മൂന്നാഴ്ച വിശ്രമം വേണ്ടിവരും. തുടര്‍ന്ന് ഡോക്ടറുടെ നിര്‍ദേശപ്രകാരം വ്യായാമം ചെയ്തുതുടങ്ങാം. ചെറുതായി തുടങ്ങി ഘട്ടംഘട്ടമായി വര്‍ധിപ്പിക്കുന്നതാണ് നല്ലത്. തുടക്കത്തില്‍ പത്ത് മിനുട്ടോളം സമനിരപ്പില്‍ നടക്കാം. തുടര്‍ന്ന് ഓരോ ആഴ്ചയിലും അഞ്ച് മിനുട്ട് വീതം കൂട്ടിയെടുത്ത് ഒരു മാസമാകുമ്പോഴേക്കും 30 മിനുട്ടുവരെ വ്യായാമമാകാം. വ്യായാമം ചെയ്യുമ്പോള്‍ നെഞ്ചുവേദന, ശ്വാസംമുട്ടല്‍, നെഞ്ചിടിപ്പ് തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നുണ്ടെങ്കില്‍ ഡോക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തണം.

എയ്‌റോബിക് വ്യായാമങ്ങളാണ് നല്ലത്. നടപ്പുതന്നെ ഏറ്റവും നല്ല വ്യായാമം. ജോഗിങ്, നീന്തല്‍, സൈക്കിളിങ് തുടങ്ങിയവയും ക്രമേണ ചെയ്യാവുന്നതാണ്. എന്നാല്‍ ഭാരം ഉയര്‍ത്തുക, മസില്‍ ബില്‍ഡിങ് തുടങ്ങിയവ ഹൃദയാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്നതിനാല്‍ ചെയ്യാന്‍ പാടില്ല.

സാധാരണ ജീവിതം സാധ്യമാകുന്നത് എപ്പോള്‍?

ബൈപ്പാസ് ശസ്ത്രക്രിയയ്ക്കുശേഷം ഏതാണ്ട് മൂന്ന് മാസത്തിനകം ശസ്ത്രക്രിയയെ തുടര്‍ന്ന് നെഞ്ചിലെ അസ്ഥിയിലുണ്ടായ മുറിവ് ഭേദ മാകും. അതിനുശേഷം മാത്രമേ കൈകള്‍ കൊണ്ട് ഭാരമെടുക്കുന്നതുപോലെയുള്ള ആയാസകരമായ ജോലികള്‍ ചെയ്യാവൂ. രണ്ട് മാസം കൊണ്ട് സാധാരണ ഓഫീസ് ജോലികള്‍ ചെയ്തുതുടങ്ങാം. മൂന്നുമാസംവരെ സ്വന്തമായി വാഹനമോടിക്കാന്‍ പാടില്ല. മൂന്നുമാസം കഴിഞ്ഞാല്‍ തികച്ചും സാധാരണജീവിതം ആസ്വദിക്കാവുന്നതാണ്. പടികള്‍ കയറുന്നതിനോ യാത്രകള്‍ ചെയ്യുന്നതിനോ യാതൊരു തടസ്സവുമില്ല.

ലൈംഗിക ജീവിതത്തില്‍ ശ്രദ്ധിക്കേണ്ടതുണ്ടോ?

ഹൃദയശസ്ത്രക്രിയ കഴിഞ്ഞാല്‍ ലൈംഗികബന്ധം പാടില്ല എന്നൊരു തെറ്റുധാരണ വ്യാപകമായുണ്ട്. എന്നാല്‍ ആദ്യത്തെ 3 മാസം കഴിഞ്ഞാല്‍ ലൈംഗികബന്ധത്തിലേര്‍പ്പെടാം. ശരീരത്തിന് ആയാസകരമായ നിലകള്‍ സ്വീകരിക്കരുതെന്നുമാത്രം. വയാഗ്രപോലെയുള്ള മരുന്നുകളും. കൃത്രിമ ലൈംഗികോത്തേജക ഔഷധങ്ങളും ഉപയോഗിക്കരുത്. സ്‌നേഹപൂര്‍ണമായ ലൈംഗികജീവിതം ഹൃദയാരോഗ്യത്തിന് നല്ലതാണ്. അത് ജീവിതത്തിന് ഉന്മേഷവും ആഹ്ലാദവും പകരും.

മദ്യം ഹൃദയാരോഗ്യത്തിന് നല്ലതാണെന്നുപറയുന്നു!

ചെറിയ അളവില്‍ മദ്യം രക്തത്തിലെ കൊഴുപ്പിന്റെ നിലയെ ഗുണകരമായി സ്വാധീനിക്കുമെന്ന് നിരീക്ഷണങ്ങളുണ്ട്. എന്നാല്‍ മദ്യം രക്തസമ്മര്‍ദം ഉയര്‍ത്തുന്നു. കൂടാതെ പ്രമേഹനിയന്ത്രണത്തിന്റെയും താളം തെറ്റിക്കുന്നു. കൂടാതെ മദ്യപാനം ഹൃദയസ്പന്ദനനിരക്കിലും ക്രമത്തിലും വ്യതിയാനങ്ങള്‍ ഉണ്ടാക്കാം. മദ്യത്തിന്റെ ഉപയോഗത്തെതുടര്‍ന്ന് ആള്‍ക്കഹോളിക് കാര്‍ഡിയോമയോപ്പതി എന്ന ഹൃദയപേശികളെ ബാധിക്കുന്ന ഹൃദ്രോഗത്തിനും സാധ്യതയുണ്ട്. അങ്ങനെ നോക്കുമ്പോള്‍ മദ്യം ഹൃദയത്തിന് ദോഷകരമാണ്. ഹൃദ്രോഗികള്‍ മദ്യപാനം പൂര്‍ണമായും ഒഴിവാക്കണം.

യാത്ര ചെയ്യുന്നതില്‍ പ്രശ്‌നമുണ്ടോ?

രോഗം സുഖമായി കഴിഞ്ഞാല്‍ പിന്നെ യാത്ര ചെയ്യാന്‍ മടിക്കേണ്ട. മൂന്നുമാസംവരെ സ്വന്തമായി വാഹനമോടിക്കാതിരിക്കുന്നതാണ് നല്ലത്. ദൂരയാത്ര ട്രെയിനിലാക്കണം. ശരീരത്തിന് ആയാസരഹിതവും സുഖകരവുമായത് ട്രെയിന്‍ യാത്രയാണ്. ശരീരത്തിന് ഉലച്ചില്‍ തട്ടുമെന്നതുകൊണ്ട് ബസ്സിന്റെ പിന്‍സീറ്റിലിരുന്നുള്ള യാത്ര ഒഴിവാക്കണം. ഭക്ഷണം കഴിഞ്ഞ ഉടന്‍ നടക്കരുത്.

ഹാര്‍ട്ട് അറ്റാക്ക് വന്നവര്‍ യാത്ര ചെയ്യുമ്പോള്‍ സോര്‍ബിട്രേറ്റ് ഗുളികകള്‍ നിര്‍ബന്ധമായും കൈയില്‍ കരുതണം. യാത്രയ്ക്കിടയില്‍ നെഞ്ചുവേദനയോഗുളിക നാവിനടിയില്‍ വെക്കണം. ഉമിനീരിലൂടെ രക്തത്തിലേക്ക് പെട്ടെന്ന് ആഗിരണം ചെയ്യപ്പെടുന്ന മരുന്ന് ഉടന്‍തന്നെ പ്രവര്‍ത്തിച്ച് നെഞ്ചുവേദനയ്ക്ക് ആശ്വാസം നല്‍കും. ചെറിയ തലവേദനയോ രക്തസമ്മര്‍ദത്തില്‍ നേരിയ കുറവോ ഉണ്ടായെന്നുവരാം. നാവിനടിയില്‍ ഗുളിക വെച്ചിട്ടും നെഞ്ചുവേദനയ്ക്ക് ആശ്വാസം ലഭിച്ചില്ലാ യെങ്കില്‍ 10 മിനുട്ടിനുള്ളില്‍ ഒരു ഗുളികകൂടി വെക്കാം. എന്നിട്ടും മാറ്റമില്ലെങ്കില്‍ എത്രയും വേഗം വൈദ്യസഹായം തേടണം.

സ്ത്രീകളില്‍ ഹൃദ്രോഗ സാധ്യത കുറവാണോ?

ആര്‍ത്തവമുള്ള കാലംവരെ സ്ത്രീകളില്‍ പൊതുവെ ഹൃദ്രോഗസാധ്യത കുറവാണ്. കാരണം, സ്ത്രീ ഹോര്‍മോണായ ഈസ്ട്രജന്‍ ഹൃദയാരോഗ്യത്തെ സംരക്ഷിക്കുന്നു. ഈസ്ട്രജന്‍ രക്തത്തിലെ നല്ല കൊളസ്‌ട്രോളായ എച്ച്.ഡി.എല്ലിന്റെ അളവ് കൂട്ടുന്നു. ഇത് രക്തധമനികളില്‍ കൊഴുപ്പടിഞ്ഞുകൂടി രക്തപ്രവാഹത്തിന് തടസ്സമുണ്ടാകുന്നതില്‍നിന്ന് രക്തക്കുഴലുകളെ സംരക്ഷിക്കുന്നു. എന്നാല്‍ ആര്‍ത്തവാനന്തരം ഈ ഹോര്‍മോണ്‍ സുരക്ഷ നഷ്ടപ്പെടുന്നതുമൂലം സ്ത്രീകള്‍ക്കും പുരുഷന്മാരെപ്പോലെ തന്നെ ഹൃദ്രോഗ സാധ്യതയുണ്ടാകുന്നു. ചെറുപ്പക്കാരായ സ്ത്രീകളിലും നിയന്ത്രണവിധേയമല്ലാത്ത പ്രമേഹം, ഹൈപ്പര്‍ ടെന്‍ഷന്‍, പൊണ്ണത്തടി, അമിത കൊളസ്‌ട്രോള്‍ തുടങ്ങിയ ഘടകങ്ങള്‍ ഹൃദ്രോഗത്തിനു കാരണാകാം.

ഹൃദ്രോഗ ലക്ഷണങ്ങള്‍ പുരുഷന്‍മാരുടേതില്‍ നിന്നും വ്യത്യസ്തമാണോ?

സ്ത്രീകളിലെ ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങല്‍ ഒരു പരിധിവരെ പുരുഷന്മാരുടേതില്‍നിന്നും വ്യത്യസ്തമാണ്. വേദനയില്ലാത്ത ഹൃദയാഘാതം സ്ത്രീകളില്‍ പുരുഷന്മാരെ അപേക്ഷിച്ച് കൂടുതലാണ്. ചെറുപ്പക്കാരില്‍ ഓക്കാനം, ഛര്‍ദില്‍, തലകറക്കം, തളര്‍ച്ച, തോള്‍, കഴുത്ത്, കൈ എന്നിവിടങ്ങളില്‍ വേദന തുടങ്ങിയവയായിരിക്കും ഹൃദ്രോഗലക്ഷണങ്ങള്‍. അവ്യക്തമായ ലക്ഷണങ്ങള്‍ രോഗചികിത്സയും രോഗനിര്‍ണയത്തിനും തടസ്സം നിന്നേക്കാം. ഹൃദ്രോഗനിര്‍ണയത്തിനുള്ള ട്രെഡ്മില്‍ ടെസ്റ്റ് ഉള്‍പ്പെടെയുള്ള പല പരിശോധനകളില്‍നിന്നും വ്യക്തമായ വിവരം കിട്ടണമെന്നില്ല. അതുപോലെതന്നെ കൊറോണറി ആന്‍ജിയോഗ്രാം പരിശോധനയും സ്ത്രീകളില്‍ പുരുഷന്മാരുടേതുപോലെ കൃത്യമായ വിവരം നല്‍കണമെന്നില്ല.

സ്ത്രീകളിലെ ഹൃദ്രോഗം എങ്ങിനെ തടയാം?

സ്ത്രീകളുടെയിടയില്‍ പൊതുവെ വ്യായാമം കുറവാണ്. അടുക്കളജോലികള്‍ ഉപകരണങ്ങള്‍ ഏറ്റെടുത്തപ്പോള്‍ പൊണ്ണത്തടിയും അമിത കൊളസ്‌ട്രോളും സ്ത്രീകളില്‍ വ്യാപകമായി. കൃത്യമായ വ്യായാമം ഒരു പരിധിവരെ ഹൃദ്രോഗത്തെ പ്രതിരോധിക്കുവാന്‍ ഉപകരിക്കും. ആഹാരത്തില്‍ കൂടുതലായി പച്ചക്കറികളും ഇലക്കറികളും പഴവര്‍ഗങ്ങളും ഉള്‍പ്പെടുത്തണം. വറപൊരി സാധനങ്ങളും ഫാസ്റ്റ്ഫുഡ് ഭക്ഷണങ്ങളും ഒഴിവാക്കണം. ഹൈപ്പര്‍ ടെന്‍ഷന്റെയും പ്രമേഹത്തിന്റെയും പ്രശ്‌നമുള്ളവര്‍ അവയെ പൂര്‍ണമായും നിയന്ത്രിക്കണം. മാനസികമായ സമ്മര്‍ദങ്ങളും സംഘര്‍ഷങ്ങളും ഒഴിവാക്കാന്‍ ശ്രദ്ധിക്കണം. യോഗ, ധ്യാനം, പ്രാര്‍ഥന തുടങ്ങിയവ ശീലിക്കുന്നത് മനസ്സില്‍ സ്വസ്ഥത പ്രദാനം ചെയ്യും. പൊതുവെ ഹൃദ്രോഗം പുരുഷന്മാരുടെ രോഗമാണെന്നാണ് ധാരണ. എന്നാല്‍ സ്ത്രീകള്‍ ഹൃദ്രോഗലക്ഷണങ്ങള്‍ കണ്ടാല്‍ അവഗണിക്കരുത്. ഉടന്‍ വൈദ്യസഹായം തേടണം.

ഹാര്‍ട്ട് അറ്റാക്കുണ്ടായാല്‍ ഉടന്‍ ചെേയ്യണ്ടത്

ഹൃദയാഘാതം ഉണ്ടാകുന്നത് പലപ്പോഴും അപ്രതീക്ഷിതമായിട്ടായിരിക്കും. ഉടന്‍തന്നെ നല്‍കുന്ന ഉചിതമായ പ്രഥമശുശ്രൂഷ സുപ്രധാനമാണ്. ആസ്പത്രിയില്‍ എത്തിക്കുന്നതുവരെ പ്രഥമശുശ്രൂഷ തുടരേണ്ടതുണ്ട്.

ഹൃദയാഘാതം ഉണ്ടായി കുഴഞ്ഞുവീണ വ്യക്തിയെ ഉടന്‍തന്നെ മലര്‍ത്തിക്കിടത്തണം. ഇറുകിയ വസ്ത്രങ്ങള്‍ അയച്ചുകൊടുക്കണം.

ഹൃദയത്തിന്റെ പ്രവര്‍ത്തനം മനസ്സിലാക്കാനായി കൈത്തണ്ടയിലെ പള്‍സ് പിടിച്ചുനോക്കുക. പള്‍സ് ലഭിക്കുന്നില്ലെങ്കില്‍ ഹൃദയസ്തംഭനം ഉണ്ടായി എന്ന് അനുമാനിക്കാം. നെഞ്ചിന്റെയും വയറിന്റെയും ചലനങ്ങള്‍ നിരീക്ഷിച്ച് ശ്വാസോച്ഛ്വാസം ചെയ്യുന്നുണ്ടോ എന്ന് നോക്കണം. പള്‍സും ശ്വാസോച്ഛ്വാസവുമില്ലെങ്കില്‍ രോഗിക്ക് അതീവ ഗുരുതരമായ രീതിയില്‍ ഹൃദയസ്തംഭനവും ശ്വസനസ്തംഭനവും ഉണ്ടായി എന്ന് മനസ്സിലാക്കാം. ഉടന്‍ തന്നെ പ്രവര്‍ത്തിച്ചു തുടങ്ങണം.

അബോധാവസ്ഥയിലായ രോഗിയുടെ നാവ് പിറകോട്ട് വീണ് ശ്വാസക്കുഴല്‍ അടഞ്ഞുപോകാന്‍ സാധ്യതയുണ്ട്. ഇത് തടയാനായി തല അല്പം പിറകോട്ടാക്കി കീഴ്ത്താടി ഉയര്‍ത്തിപ്പിടിക്കണം.

ഹൃദയത്തെ പുനരുജ്ജീവിപ്പിക്കാനായി, നെഞ്ചും വയറും ചേരുന്ന മധ്യഭാഗത്ത് ഒരു കൈപ്പത്തി ചേര്‍ത്തുവെച്ച് അതിനു മുകളിലായി മറ്റേ കൈപ്പത്തിയും ചേര്‍ത്തുവെച്ച് ശക്തിയായി താഴേക്ക് അമര്‍ത്തുക. ഇങ്ങനെ ചെയ്യുമ്പോള്‍ നെഞ്ചിന്‍കൂടിനുള്ളിലിരുന്ന് ഹൃദയം ഞെരുങ്ങുകയും ഹൃദയ അറകളിലുള്ള രക്തം വിവിധ ശരീരഭാഗങ്ങളിലേക്ക് ഒഴുകിയെത്തുകയും ചെയ്യുന്നു. മുപ്പതു തവണ ഇങ്ങനെ നെഞ്ചില്‍ ശക്തിയായി അമര്‍ത്തിയശേഷം കൃത്രിമ ശ്വാസോച്ഛ്വാസം നല്‍കണം.

രോഗിയുടെ മൂക്കടച്ചു പിടിക്കണം. വായയുടെ മുകളിലായി ഒരു തൂവാല ഇട്ടശേഷം വായയിലേക്ക് ശക്തിയായി ഊതണം. തുടര്‍ന്ന് അടച്ചുപിടിച്ചിരിക്കുന്ന മൂക്ക് തുറക്കണം. വീണ്ടും ഈ പ്രക്രിയ ആവര്‍ത്തിക്കുക. ഇങ്ങനെ രണ്ട് തവണ വായയിലേക്ക് ഊതി കൃത്രിമ ശ്വാസോച്ഛ്വാസം നല്‍കിയശേഷം വീണ്ടും നെഞ്ചിനുമേല്‍ അമര്‍ത്തുന്ന പ്രക്രിയ തുടരണം.

ആസ്പത്രിയിലെത്തിക്കുന്നതുവരേയോ രോഗി സ്വയം ശ്വസിച്ചും ഹൃദയം സ്പന്ദിച്ചും തുടങ്ങുന്നതുവരേയോ പ്രഥമശുശ്രൂഷ തുടരണം.

കേരളത്തില്‍ അബോര്‍ഷന്‍ കൂടുന്നു

കേരളത്തില്‍ അബോര്‍ഷന്‍ കൂടുന്നു 





ഗര്‍ഭച്ഛിദ്രത്തിന്റെ കാര്യത്തില്‍ കേരളം രണ്ടാം സ്ഥാനത്താണെന്ന് പഠനങ്ങള്‍ പറയുന്നു. സുരക്ഷിതമല്ലാത്ത ഗര്‍ഭച്ഛിദ്രം അമ്മയുടെ ആരോഗ്യത്തെയും പ്രത്യുല്‍പാദനശേഷിയേയും വരെ ബാധിക്കുന്നു. സുരക്ഷിത ഗര്‍ഭച്ഛിദ്രം ഏത്, എങ്ങനെ തുടങ്ങിയ സംശയങ്ങള്‍ക്ക് വിദഗ്ധരുടെ മറുപടി....



ഇന്ത്യയില്‍ ഗര്‍ഭച്ഛിദ്രം നിയമ വിധേയമാണ്. എങ്കിലും അബോര്‍ഷന് സുരക്ഷിതമല്ലാത്ത വഴികള്‍ തേടിപ്പോകുന്നവരുടെ എണ്ണം രാജ്യത്ത് കൂടുകയാണ്. ലോകാരോഗ്യ സംഘടനയും ന്യൂയോര്‍ക്കിലെ ഗുട്മാച്ചര്‍ ഇന്‍സ്റ്റിറ്റിയൂട്ടും ചേര്‍ന്ന് നടത്തിയ പഠനത്തിന്റെ ഈയിടെ പുറത്തു വന്ന റിപ്പോര്‍ട്ടിലെ വെളിപ്പെടുത്തലുകള്‍ ഞെട്ടിപ്പിക്കുന്നതാണ്.

2008 ല്‍ ഇന്ത്യയില്‍ നടന്ന 65 ലക്ഷം ഗര്‍ഭച്ഛിദ്രങ്ങളില്‍ 66 ശതമാനവും സുരക്ഷിതമല്ലാത്തവയാണെന്നാണ് കണ്ടെത്തല്‍. സുരക്ഷിതമല്ലാത്ത ഗര്‍ഭച്ഛിദ്രമാര്‍ഗങ്ങള്‍ തേടിപ്പോകുന്ന ഇന്ത്യയ്ക്കാരുടെ എണ്ണം ഒന്നും രണ്ടുമല്ല, 43 ലക്ഷം! ഗര്‍ഭച്ഛിദ്രം നടത്താന്‍ യോഗ്യതയില്ലാത്തവര്‍ നടത്തുന്നതും അനാരോഗ്യകരമായ സാഹചര്യങ്ങളില്‍ നടത്തപ്പെടുന്നവയുമായ ഗര്‍ഭച്ഛിദ്രങ്ങളെയാണ് സുരക്ഷിതമല്ലാത്തത് എന്ന് ലോകാരോഗ്യ സംഘടന നിര്‍വചിക്കുന്നത്.

മാതൃമരണങ്ങളില്‍ 13 ശതമാനത്തിനും കാരണം സുരക്ഷിതമല്ലാത്ത ഇത്തരം ഗര്‍ഭച്ഛിദ്രങ്ങളാണ്. ഓരോ ലക്ഷം ഗര്‍ഭച്ഛിദ്രങ്ങളിലും 200 അമ്മമാരെങ്കിലും മരണപ്പെടുന്നുണ്ടെന്നാണ് കണക്കുകള്‍.

ഗര്‍ഭച്ഛിദ്രത്തോടുള്ള സാമൂഹത്തിന്റെ മനോഭാവവും അത് ആവശ്യപ്പെടുന്ന രഹസ്യാത്മകതയും ഒക്കെയാവാം നിയമ വിരുദ്ധവും അപകടകരവുമായ ഗര്‍ഭച്ഛിദ്രമാര്‍ഗങ്ങള്‍ തേടാന്‍ പലരെയും നിര്‍ബന്ധിതരാക്കുന്നത്. മാതൃമരണങ്ങള്‍ കൂടുക, ഗര്‍ഭച്ഛിദ്ര ചെലവ് വര്‍ധിക്കുക, ചൂഷണം ചെയ്യപ്പെടുക, സങ്കീര്‍ണതകള്‍ സംഭവിച്ചാല്‍ തുടര്‍ചികില്‍സ ലഭിക്കാതിരിക്കുക തുടങ്ങിയവയൊക്കെയാണ് ഇതിന്റെ അനന്തര ഫലങ്ങള്‍.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഗര്‍ഭച്ഛിദ്രം നടക്കുന്ന സംസ്ഥാനങ്ങളില്‍ രണ്ടാം സ്ഥാനത്താണ് കേരളം. ഗോവയാണ് ഒന്നാം സ്ഥാനത്ത്. ഒരു വര്‍ഷം 8-9 ലക്ഷം ഗര്‍ഭച്ഛിദ്രം കേരളത്തില്‍ നടക്കുന്നുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്.

എന്നാല്‍ സുരക്ഷിതമല്ലാത്ത ഗര്‍ഭച്ഛിദ്രത്തിന്റെ കാര്യത്തില്‍ രാജ്യത്തെയും ഇതര സംസ്ഥാനങ്ങളിലെയും അവസ്ഥയില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ് കേരളത്തിലെ സ്ഥിതി എന്നാണ് 'ഗൃഹലക്ഷ്മി' നടത്തിയ അന്വേഷണത്തില്‍ വ്യക്തമായത്. ഗര്‍ഭച്ഛിദ്രങ്ങളുടെ എണ്ണം കേരളത്തിലും വര്‍ധിച്ചുവരുകയാണെങ്കിലും സുരക്ഷിതമല്ലാത്ത മാര്‍ഗങ്ങള്‍ തേടിപ്പോകുന്നവരുടെ എണ്ണം കുറവാണെന്ന് പരിയാരം മെഡിക്കല്‍ കോളേജിലെ കമ്യൂണിറ്റി മെഡിസിന്‍ വിഭാഗം പ്രൊഫസര്‍ ഡോ. എ കെ. ജയശ്രീ അഭിപ്രായപ്പെടുന്നു. ''പക്ഷേ ഗര്‍ഭനിരോധന മാര്‍ഗങ്ങളുടെ ശരിയായ ഉപയോഗത്തിന്റെ കാര്യത്തില്‍ മലയാളി ഇപ്പോഴും പിന്നിലാണ്. അതാണ് ഗര്‍ഭച്ഛിദ്രം കൂട്ടുന്നത്'', അവര്‍ ചൂണ്ടിക്കാട്ടി.

ഗര്‍ഭച്ഛിദ്രത്തെക്കുറിച്ചും ആരോഗ്യ കാര്യങ്ങളെക്കുറിച്ചുമുള്ള അവബോധം ജനങ്ങള്‍ക്കിടയില്‍ വര്‍ധിച്ചിട്ടുണ്ട്. അതാണ് സുരക്ഷിതമല്ലാത്ത ഗര്‍ഭച്ഛിദ്രങ്ങള്‍ കേരളത്തില്‍ കുറയാന്‍ കാരണമെന്ന് ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ നിന്ന് ഗൈനക്കോളജി വിഭാഗം മേധാവിയായി വിരമിച്ച ഡോ. എ ഷീലാമണി പറയുന്നു.

''അതേസമയം ഇപ്പോഴും നാട്ടുവൈദ്യന്മാരെയും വ്യാജഡോക്ടര്‍മാരെയും വയറ്റാട്ടികളെയുമൊക്കെ ആശ്രയിക്കുന്നവരുമുണ്ട്'' അവര്‍ കൂട്ടിച്ചേര്‍ത്തു.

''കേരളത്തിലെ ജനന, മാതൃമരണനിരക്കുകള്‍ പഠനവിധേയമാക്കിയപ്പോള്‍ സുരക്ഷിതമല്ലാത്ത ഗര്‍ഭച്ഛിദ്രവും അതുമൂലമുള്ള മാതൃമരണവും രോഗാതുരതയും കുറവാണെന്നാണ് കണ്ടെത്തിയത്'', കോഴിക്കോട്ടെ കണ്‍സള്‍ട്ടന്റ് ഗൈനക്കോളജിസ്റ്റായ ഡോ. ടി നാരായണന്‍ വ്യക്തമാക്കുന്നു. 

അബോര്‍ഷന്‍ സംശയങ്ങള്‍ക്ക് മറുപടി

സ്വതന്ത്രമായി നിലനില്‍ക്കാന്‍ കഴിവുള്ളതായി പരിഗണിക്കപ്പെടുന്നതിന് മുമ്പ് ഭ്രൂണത്തെ ഗര്‍ഭപാത്രത്തില്‍ നിന്ന് നീക്കം ചെയ്യുന്ന, പുറന്തള്ളുന്ന പ്രക്രിയയാണ് ഗര്‍ഭച്ഛിദ്രം. പല കാരണങ്ങളാല്‍ സ്വഭാവികമായും ഇങ്ങനെ സംഭവിക്കാം. അതിനെയാണ് ഗര്‍ഭം അലസല്‍ അല്ലെങ്കില്‍ മിസ്‌കാര്യേജ് എന്ന് വിളിക്കുന്നത്. എന്നാല്‍ ബോധപൂര്‍വം ഗര്‍ഭം ഇല്ലാതാക്കുന്നത് വൈദ്യശാസ്ത്രപരമോ സാമൂഹികമോ ആയ കാരണങ്ങളാലാണ്. മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രെഗനന്‍സി (ങഠജ) എന്നാണിത് അറിയപ്പെടുന്നത്. 

ആര്‍ക്കും എപ്പോഴും ഗര്‍ഭച്ഛിദ്രം നടത്താനാവുമോ?

1971 ലെ എം ടി പി ആക്ട് പ്രകാരം ഇന്ത്യയില്‍ ഗര്‍ഭച്ഛിദ്രം നിയമ വിധേയമാണ്. എന്നാല്‍ പ്രസ്തുത നിയമപ്രകാരം ഗര്‍ഭച്ഛിദ്രം നടത്തണമെങ്കില്‍ താഴെപ്പറയുന്ന ഏതെങ്കിലും കാരണങ്ങള്‍ ഉണ്ടായിരിക്കണം.

ഗര്‍ഭിണിയ്ക്ക് ഗുരുതരമായ രോഗങ്ങള്‍ ഉണ്ടാവുകയും ഗര്‍ഭം തുടരുന്നത് അവരുടെ ജീവന്‍ അപകടത്തിലാക്കുകയും ചെയ്യുക.

നവജാത ശിശുവിന് ഗുരുതരമായ ശാരീരിക, മാനസിക വൈകല്യങ്ങള്‍ക്കുള്ള സാധ്യത നിലനില്‍ക്കുക.

ബലാല്‍സംഗത്തെത്തുടര്‍ന്നുള്ള ഗര്‍ഭധാരണം.

ആരോഗ്യകരമായ ഗര്‍ഭധാരണത്തിനും ആരോഗ്യമുള്ള കുട്ടിയുടെ ജനനത്തിനും തടസ്സമാകുന്ന അമ്മയുടെ സാമൂഹിക, സാമ്പത്തിക സാഹചര്യങ്ങള്‍.

ഗര്‍ഭനിരോധന മാര്‍ഗത്തിന്റെ പരാജയം.

ഏതൊക്കെ രീതികളാണ് ഗര്‍ഭച്ഛിദ്രത്തിന് അവലംബിക്കുന്നത്?

പ്രധാനമായും രണ്ട് രീതികളാണ് ഗര്‍ഭച്ഛിദ്രത്തിന് സ്വീകരിക്കുന്നത്. ഉപകരണങ്ങള്‍ ഉപയോഗിച്ച് ഭ്രൂണം നീക്കം ചെയ്യുന്ന സര്‍ജിക്കല്‍ അബോര്‍ഷനും ഔഷധങ്ങള്‍ നല്‍കിയുള്ള മെഡിക്കല്‍ അബോര്‍ഷനും. ചിലസാഹചര്യങ്ങളില്‍ ഒരാളില്‍ തന്നെ ഇവ രണ്ടും ചെയ്യേണ്ടി വരാറുണ്ട്. ഗര്‍ഭം എത്ര പുരോഗമിച്ചു എന്നതിന്റെ അടിസ്ഥാനത്തിലാണ് ഏത് രീതി അവലംബിക്കണം എന്ന് ഡോക്ടര്‍ തീരുമാനിക്കുന്നത്. സ്‌കാനിങ്ങിലൂടെ ഗര്‍ഭത്തിന്റെ കൃത്യമായ അവസ്ഥ വിലയിരുത്തിയ ശേഷമാണ് ഇത് തീരുമാനിക്കുന്നത്. 

ഏത് രീതിയാണ് ഇന്ന് കൂടുതല്‍ സ്വീകരിക്കുന്നത്?

മെഡിക്കല്‍ അബോര്‍ഷന്‍ ആണ് ഇന്ന് കൂടുതലായും ചെയ്യുന്നത്. മെഡിക്കല്‍ അബോര്‍ഷനിലൂടെ പൂര്‍ണമായും ഗര്‍ഭം നീക്കാനാവാത്ത സന്ദര്‍ഭങ്ങളില്‍ തുടര്‍ന്ന് ശസ്ത്രക്രിയ രീതിയും അവലംബിക്കേണ്ടിവരും. ഗര്‍ഭം ധരിച്ച് ആദ്യ ഏഴ് ആഴ്ചകള്‍ക്കുള്ളിലാണെങ്കില്‍ ഡോക്ടറുടെ നിര്‍ദേശത്തില്‍ വീട്ടില്‍ വെച്ച് തന്നെ മെഡിക്കല്‍ അബോര്‍ഷന്‍ നടത്താനാവും. ഔഷധങ്ങള്‍ കൊണ്ട് ഗര്‍ഭം അലസിപ്പിക്കാനാവാത്ത സാഹചര്യത്തില്‍ സര്‍ജിക്കല്‍ അബോര്‍ഷന്‍ തന്നെ വേണ്ടിവരും. 

എവിടെയാണ് അബോര്‍ഷന്‍ നടത്തുന്നത്?

എം ടി പി നടത്താന്‍ സര്‍ക്കാറിന്റെ അനുമതി ലഭിച്ച സ്ഥാപനങ്ങളിലേ ഗര്‍ഭച്ഛിദ്രം നടത്താനാവൂ. ഗൈനക്കോളജിസ്റ്റിന്റെ സേവനമുള്ള എല്ലാസര്‍ക്കാര്‍ ആസ്പത്രികളിലും സ്വകാര്യ ആസ്പത്രികളിലും ഇന്ന് അബോര്‍ഷന്‍ നടത്താനാവും. രോഗികളെ കിടത്തിച്ചികില്‍സിക്കാനും അനസ്‌തേഷ്യ നല്‍കാനും സൗകര്യങ്ങള്‍ ഉള്ള ആസ്പത്രികള്‍ക്കാണ് ഇത്തരം അനുമതി ലഭിക്കുന്നത്. 

എന്താണ് മെഡിക്കല്‍ അബോര്‍ഷന്‍. ഏതൊക്കെ ഔഷധങ്ങളാണ് ുപയോഗിക്കുന്നത്?

വിവിധ ഔഷധങ്ങള്‍ ഉപയോഗിച്ച് ഗര്‍ഭം ഇല്ലാതാക്കുന്ന പ്രക്രിയയാണ് മെഡിക്കല്‍ അബോര്‍ഷന്‍. അനസ്‌തേഷ്യയോ ഉപകരണങ്ങള്‍ കടത്തി ഭ്രൂണം നീക്കലോ ആവശ്യമില്ലാത്ത മെഡിക്കല്‍ അബോര്‍ഷന്‍ പക്ഷേ ഗര്‍ഭത്തിന്റെ ആദ്യകാലത്തേ ചെയ്യാന്‍ കഴിയൂ. വായിലൂടെ കഴിക്കുന്ന മിഫ്പ്രിസ്റ്റോണ്‍ (ഞഡ 486), മിസോപ്രോസ്റ്റോള്‍, യോനിയില്‍ വെക്കുന്ന മിസോപ്രോസറ്റോള്‍ തുടങ്ങിയവയാണ് ഇതിനായി ഉപയോഗിക്കുന്ന പ്രധാന ഔഷധങ്ങള്‍. ഗര്‍ഭം തുടരുന്നതിന് ആവശ്യമായ പ്രെജസ്റ്ററോണ്‍ ഹോര്‍മോണ്‍ ഉത്പാദനം തടഞ്ഞും ഗര്‍ഭപാത്രത്തില്‍ പറ്റിപ്പിടിച്ച ഭ്രൂണത്തെ ഇളക്കി പുറന്തള്ളിയുമാണ് ഈ ഔഷധങ്ങള്‍ ഗര്‍ഭച്ഛിദ്രം സാധ്യമാക്കുന്നത്. 48 മണിക്കൂര്‍ ഇടവേളയില്‍ രണ്ട് ഡോസ് ഗുളികകളാണ് ഇതിനായി നല്‍കുന്നത്. ഇതോടൊപ്പം ചിലര്‍ക്ക് വേദനസംഹാരികള്‍, ആന്റിബയോട്ടിക്കുകള്‍ തുടങ്ങിയവയും വേണ്ടിവരാം.75-95 ശതമാനമാണ് മെഡിക്കല്‍ അബോര്‍ഷന്റെ വിജയസാധ്യത. ചുരുക്കം ചില സന്ദര്‍ഭങ്ങളില്‍ അപൂര്‍ണമായ മെഡിക്കല്‍ അബോര്‍ഷനെത്തുടര്‍ന്ന് സര്‍ജിക്കല്‍ അബോര്‍ഷന്‍ വേണ്ടിവരാം. 

മെഡിക്കല്‍ അബോര്‍ഷന്‍ ഏത് കാലയളവ് വരെ ചെയ്യാനാവും?

ഗര്‍ഭധാരണത്തിന്റെ ആദ്യ ആഴ്ചകളിലാണ് മെഡിക്കല്‍ അബോര്‍ഷന്‍ ഫലപ്രദമാവുക. സാധാരണഗതിയില്‍ ഒമ്പത് ആഴ്ചവരെ മാത്രമേ മെഡിക്കല്‍ അബോര്‍ഷന്‍ ചെയ്യാറുള്ളൂ. 

മെഡിക്കല്‍ അബോര്‍ഷന് പാര്‍ശ്വഫലങ്ങളോ സങ്കീര്‍ണതകളോ ഉണ്ടോ?

ഡോക്ടറുടെ മേല്‍നോട്ടത്തില്‍ ചെയ്യുന്ന മെഡിക്കല്‍ അബോര്‍ഷന്‍ താരതമ്യേന സുരക്ഷിതമാണ്. എന്നാല്‍ അപൂര്‍ണമായ ഗര്‍ഭച്ഛിദ്രം, അണുബാധ, രക്തസ്രാവം, ഗര്‍ഭപാത്രത്തിന് തകരാറ് തുടങ്ങിയവ അപൂര്‍വമായി സംഭവിക്കാറുണ്ട്. മെഡിക്കല്‍ അബോര്‍ഷനുള്ള ഔഷധങ്ങള്‍ ആരംഭിച്ചശേഷം ഗര്‍ഭം തുടരാന്‍ തീരുമാനിച്ചാല്‍ ജനിക്കാന്‍ പോകുന്ന കുഞ്ഞിന് വൈകല്യങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഓക്കാനം, ഛര്‍ദ്ദി, പനി, വിറ, വയറിളക്കം, യോനിയില്‍ നിന്ന് രക്തസ്രാവം പോലുള്ള പാര്‍ശ്വഫലങ്ങള്‍ ചിലരില്‍ കാണാറുണ്ട്. 

എല്ലാവര്‍ക്കും മെഡിക്കല്‍ അബോര്‍ഷന്‍ ചെയ്യാനാവുമോ?

ഗര്‍ഭം കൂടുതല്‍ പുരോഗമിച്ചവര്‍, ഇന്‍ട്രായൂട്ടറൈന്‍ ഉപകരണങ്ങള്‍ സ്ഥാപിച്ചിട്ടുള്ളവര്‍, അനിയന്ത്രിതമായ ഉയര്‍ന്ന രക്തസമ്മര്‍ദം, പ്രമേഹം, ഹൃദയ-രക്തക്കുഴല്‍ പ്രശ്‌നങ്ങളുള്ളവര്‍, ഗുരുതരമായ കരള്‍, വൃക്ക, ശ്വാസകോശ രോഗങ്ങള്‍ ഉള്ളവര്‍, രക്തംനേര്‍പ്പിക്കുന്ന മരുന്നുകള്‍ കഴിക്കുന്നവര്‍, സ്റ്റിറോയിഡ് മരുന്നുകള്‍ കഴിക്കുന്നവര്‍, ചില മരുന്നുകളോട് അലര്‍ജിയുള്ളവര്‍ തുടങ്ങിയവര്‍ക്കൊന്നും മെഡിക്കല്‍ അബോര്‍ഷന്‍ ചെയ്യാന്‍ കഴിയില്ല. ഇത്തരക്കാര്‍ക്ക് സര്‍ജിക്കല്‍ അബോര്‍ഷന്‍ സ്വീകരിക്കേണ്ടി വരും. 

സര്‍ജിക്കല്‍ അബോര്‍ഷന്‍ എങ്ങിനെയാണ് ചെയ്യുന്നത്?

മെഡിക്കല്‍ അബോര്‍ഷന്‍ സാധ്യമാകാത്തവരിലും ഗര്‍ഭം ആറാഴ്ചയെങ്കിലും പിന്നിട്ടവരിലുമാണ് സര്‍ജിക്കല്‍ അബോര്‍ഷന്‍ അവലംബിക്കുന്നത്. ഡൈലേഷന്‍ ആന്റ് ക്യുററ്റാഷ് (ഉ&ഇ) എന്ന രീതിയാണ് ഇതിന് വ്യാപകമായി ഉപയോഗിക്കുന്നത്. യോനിയ്ക്കും ഗര്‍ഭാശയത്തിനും ഇടയിലുള്ള ഗര്‍ഭാശയ ഗളം വികസിപ്പിച്ച ശേഷം ക്യൂററ്റ് എന്ന പ്രത്യേക ഉപകരണം ഗര്‍ഭാശയത്തില്‍ കടത്തി ഭ്രൂണവും ഗര്‍ഭാശയത്തിലെ ആന്തര കലകളും ചുരണ്ടി നീക്കുകയാണ് ചെയ്യുന്നത്. ക്യൂററ്റിന് പകരം സക്ഷന്‍ പമ്പ് ഉപയോഗിച്ച് വലിച്ച് കളയുന്ന രീതിയുമുണ്ട്. 10-15 മിനുട്ട് കൊണ്ട് അവസാനിക്കുന്നതാണ് ഈ പ്രക്രിയ. മരുന്നു വെച്ച് ഗര്‍ഭാശയ ഗളം വികസിപ്പിക്കുന്നതിന് വേണ്ടി കുറച്ചുമണിക്കൂറുകള്‍ക്കുമുമ്പോ ഒരു ദിവസം മുമ്പോ ആസ്പത്രിയില്‍ എത്തേണ്ടി വരുമെന്ന് മാത്രം. ഗര്‍ഭാശയ ഗളവും അതിന് ചുറ്റുമുള്ള ഭാഗവും മാത്രം മരവിപ്പിച്ചോ റിജ്യണല്‍, ജനറല്‍ അനസ്‌തേഷ്യ നല്‍കിയോ ആണ് ഡി ആന്റ് സി ചെയ്യുന്നത്. 

സര്‍ജിക്കല്‍ അബോര്‍ഷന്റെ അപകടസാധ്യതകള്‍ ഏതൊക്കെയാണ്?

ഗര്‍ഭപാത്രം, ഗര്‍ഭാശയ ഗളം എന്നിവയ്ക്ക് പരിക്കേല്‍ക്കുക, വൈകാരികമായ അസ്വസ്ഥത, അമിതമായ രക്തസ്രാവം, ഫലോപ്പിയന്‍ നാളിയിലോ ഗര്‍ഭപാത്രത്തിലോ അണുബാധയുണ്ടാവുക തുടങ്ങിയവയാണ് സര്‍ജിക്കല്‍ അബോര്‍ഷനിലെ അപകടസാധ്യതകള്‍. 

സര്‍ജിക്കല്‍ അബോര്‍ഷന്‍ കഴിഞ്ഞ ഉടനെ ആസ്പത്രി വിടാനാവുമോ?

സര്‍ജിക്കല്‍ അബോര്‍ഷന്‍ കഴിഞ്ഞ് മണിക്കൂറുകള്‍ക്കകമോ തൊട്ടടുത്ത ദിവസമോ തന്നെ ആസ്പത്രി വിടാനാവും. ഒരാഴ്ചക്കുള്ളില്‍ സാധാരണ ജീവിതത്തിലേക്ക് മടങ്ങാനുമാവും. സര്‍ജറി കഴിഞ്ഞ് ആദ്യത്തെ കുറച്ച് ദിവസങ്ങള്‍ ഭാരപ്പെട്ട ജോലികള്‍ ഒഴിവാക്കണം. ലൈംഗിക ബന്ധം 2-3 ആഴ്ചകള്‍ ഒഴിവാക്കണം. ഏത് തരം ഗര്‍ഭച്ഛിദ്രം കഴിഞ്ഞാലും മൂന്ന് മാസത്തിന് ശേഷമേ വീണ്ടും ഗര്‍ഭം ധരിക്കാന്‍ പാടുള്ളൂ. ഗര്‍ഭാശയവും അനുബന്ധ സംവിധാനങ്ങളും സാധാരണ നിലയിലേക്ക് മടങ്ങിവരാനുള്ള കാലയളവാണിത്. 

ഗര്‍ഭച്ഛിദ്രം ഭാവിയിലെ ഗര്‍ഭധാരണത്തെ ബാധിക്കുമോ?

സാധാരണഗതിയില്‍ അബോര്‍ഷന്‍ ഭാവിയിലെ ഗര്‍ഭധാരണത്തെ ബാധിക്കുകയോ സങ്കീര്‍ണതകള്‍ ഉണ്ടാക്കുകയോ ഇല്ല. എന്നാല്‍ സര്‍ജിക്കല്‍ അബോര്‍ഷനിടെ ഗര്‍ഭപാത്രത്തിനോ ഗര്‍ഭാശയഗളത്തിനോ പരിക്കുകളേറ്റാല്‍ അവ പരിഹരിച്ചശേഷമേ അടുത്ത ഗര്‍ഭം ധരിക്കാവൂ.


www.informationvoice.wall.fm,informationvoice@gmail.com